KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 18 August 2013

മലയാള സര്‍വകലാശാല പഠനസജ്ജമായത് പത്ത് മാസം കൊണ്ട്


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പിന് ഇതൊരു ചരിത്ര നേട്ടമായി മാറി.

ഓര്‍ഡിനന്‍സ് വന്ന് 10 മാസം കൊണ്ട് താല്‍ക്കാലിക കെട്ടിടവും അധ്യാപക അനധ്യാപക സ്റ്റാഫും വിദ്യാര്‍ത്ഥി പ്രവേശനവും ഉള്‍പ്പെടെ എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. കേരള പിറവി ദിനത്തില്‍ മലയാള സര്‍വകലാശാല തുഞ്ചന്‍ പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് മുതല്‍ ഓരോ ഘട്ടങ്ങളും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുഞ്ചന്‍ കോളജിനോടനുബന്ധിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 100 ദിവസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചു. ജൂലൈ 20-ന് മുഖ്യമന്ത്രി തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഇതിനിടയില്‍ അധ്യാപക നിയമനങ്ങളും സിലബസ് തയ്യാറാക്കലും ലൈബ്രറി സജ്ജീകരണവും പൂര്‍ത്തീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രവേശനവും പൂര്‍ത്തിയായതോടെ ഇന്നലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കലും ലൈബ്രറി ഉദ്ഘാടനവും കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റേയും സി.മമ്മുട്ടി എം.എല്‍.എയുടേയും ഭരണപരമായ ഇടപെടലുകളും വി.സി ഡോ. കെ. ജയകുമാറിന്റെ ഊര്‍ജസ്വലതയുമായാണ് 10 മാസം കൊണ്ട് ഒരു സര്‍വകലാശാല പ്രവര്‍ത്തന സജ്ജമായത്.

No comments:

Post a Comment